BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday 10 July 2013

വിംബിള്‍ഡണിന് പുതിയ അവകാശികള്‍

ലോകത്തിലെ ഏറ്റവും പേരുകേട്ട ടെന്നീസ് ചാംപ്യന്‍ഷിപ്പാണ് വിംബിള്‍ഡണ്‍. 127-ാമത് വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പ് 2013 ജൂലൈയില്‍ പൂര്‍ത്തിയായപ്പോള്‍ പതിവ് മുഖങ്ങളൊന്നും വിജയികളുടെ ലിസ്റ്റിലില്ല എന്നത് പ്രത്യേക  ശ്രദ്ധയാകര്‍ഷിച്ചു. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മരിയ ഷറപ്പോവ, സെറീന വില്ല്യംസ് തുടങ്ങി കിരീടപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന വമ്പന്മാരും വമ്പത്തികളുമൊന്നും പച്ച തൊട്ടില്ല.
വിംബിള്‍ഡന്‍ സെന്റര്‍ കോര്‍ട്ട്
പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മറേയും വനിതാ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളിയും കിരീടം സ്വന്തമാക്കി. ഈ രണ്ടുപേരും വിംബിള്‍ഡന്‍ പുല്‍ത്തകിടിയില്‍ വെന്നിക്കൊടി പാറിച്ചത് ഇതാദ്യമായി. മാത്രമല്ല  77 വര്‍ഷങ്ങളായി ഒരു ബ്രിട്ടീഷുകാരന് അന്യമായി നിന്ന കിരീടമാണ് മറേ സ്വന്തമാക്കിയത്. ബര്‍ത്തോളിയാകട്ടെ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടത്തിലാണ് മുത്തമിട്ടത.്
മരിയന്‍ ബര്‍ത്തോളിയും ആന്‍ഡി മറേയും കിരീടങ്ങളുമായി
ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബിലെ പുല്‍ത്തകിടിയില്‍ പ്രമുഖര്‍ക്കെല്ലാം കാലിടറിയപ്പോള്‍, ഒളിംപിക്‌സിലെ സ്വര്‍ണ്ണനേട്ടത്തിനൊപ്പം വിലമതിക്കാനാവാത്ത  വിംബിള്‍ഡന്‍ കിരീടനേട്ടവും ചേര്‍ക്കുകയായിരുന്നു ആന്‍ഡി മറേ. 2002ല്‍ യു എസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പും ആന്‍ഡി മറേ നേടിയിട്ടുണ്ട്. 1936ലാണ് ഇതിനു മുന്‍പൊരു ബ്രിട്ടീഷുകാരന്‍ വിംബിള്‍ഡന്‍ ചാംപ്യനായത്. 1934, 35, 36 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തിയ ഫ്രെഡറിക് ജോണ്‍ പെറി എന്ന ഫ്രെഡ് പെറിയായിരുന്നു അത്.
ഫ്രെഡ് പെറി
1987 മെയ് 15ന് സ്‌കോട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ ആണ് മറേ ജനിച്ചത്. ഫ്രാന്‍സിലെ ഹോതെ ലോയ്‌റിലുള്ള ലെ പുയെന്‍ വാലി എന്ന സ്ഥലത്ത് 1984 ഒക്‌ടോബര്‍ 2 നാണ് ബര്‍ത്തോളിയുടെ ജനനം. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ താമസം.

No comments:

Post a Comment

Top News

Labour India