BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 2 May 2013

മുട്ടത്തുവര്‍ക്കിയുടെ 100-ാം ജന്മവാര്‍ഷികം

ജനപ്രിയസാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്‌ദി വര്‍ഷമാണ്‌ 2013.
അക്ഷരം കൂട്ടിവായിക്കാനറിയുന്നവരെയെല്ലാം നല്ലവായനക്കാരായി വളര്‍ത്തിയ എഴുത്തുകാരനാണ്‌ മുട്ടത്തുവര്‍ക്കി. `ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന കൃതിയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യകാരന്‍ എന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി. എഴുതിയ 70 ഓളം നോവലുകളില്‍ പകുതിയും സിനിമയായി എന്ന റെക്കോര്‍ഡും മുട്ടത്തുവര്‍ക്കിക്ക്‌ സ്വന്തം.
ചങ്ങനാശ്ശേരിയിലെ മുട്ടത്തുകുടുംബത്തില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനായി 1913 ഏപ്രില്‍ 18നു ജനിച്ചു. കഷ്‌ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു വര്‍ക്കിയുടെ ബാല്യകാലം. ചങ്ങനാശ്ശേരിയില്‍ത്തന്നെയായിരുന്നു വിദ്യാഭ്യാസം. തടിഫാക്‌ടറിയിലെ കണക്കെഴുത്തുകാരന്‍, അധ്യാപകന്‍, ദീപിക പത്രാധിപസമിതി അംഗം എന്നീ നിലകളിലെല്ലാം ജോലി ചെയ്‌തു. 1989 മെയ്‌ 28ന്‌ അന്തരിച്ചു. പ്രധാന നോവലുകള്‍: ആഴകുള്ള സെലീന, ഇണപ്രാവുകള്‍, കരകാണാക്കടല്‍, ചട്ടമ്പിക്കവല, പച്ചനോട്ടുകള്‍, പാടാത്ത പൈങ്കിളി, പൂന്തേനരുവി, പ്രിയമുള്ള സോഫിയ, വെളുത്ത കത്രീന പ്രധാന നാടകങ്ങള്‍: ഞങ്ങള്‍ വരുന്നു, വിളക്കും കൊടുങ്കാറ്റും, ഒട്ടകവും സൂചിക്കുഴലും, കൂട്ടുകിണര്‍, പുതിയ മണ്ണ്‌, മാറ്റൊലി, സമരഭൂമി, വലിയ മുക്കുവന്‍, ഫാദര്‍ ഡാമിയന്‍. ചെറുകഥാ സമാഹാരങ്ങള്‍: അടയാളങ്ങള്‍, അവസാ നിക്കാത്ത രാത്രി, ഇരുളും വെളിച്ചവും, കല്യാണരാത്രി, നെയ്യാമ്പലുകള്‍, മണിയറ, പളുങ്കുപാത്രങ്ങള്‍, പൊട്ടാത്ത നൂലൂകള്‍, തെരഞ്ഞെടുത്ത കഥകള്‍. ഖണ്‌ഡകാവ്യം: ആത്‌മാഞ്‌ജലി. നര്‍മ്മപംക്‌തി: നേരും നേരംപോക്കും. വിവര്‍ത്തനങ്ങള്‍ : അക്‌ബര്‍, ഡോക്‌ടര്‍ ഷിപാഗോ, അണുയുഗം പിറന്നു, അണ്ടര്‍ഗ്രൗണ്ട്‌, കുരിശും കൊടുങ്കാറ്റും, താഴ്‌വരയിലെ വീട്‌, കൊടുങ്കാറ്റിലൂടെ, പടിഞ്ഞാറന്‍ കഥകള്‍, മായാത്ത കാല്‍പാടുകള്‍. തിരക്കഥ : മുളംപാലം. 




No comments:

Post a Comment

Top News

Labour India