BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday 24 April 2013

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു.

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം (94) അന്തരിച്ചു. 'മേരേ പിയാ ഗയേ രംഗൂണ്‍...', 'കഭി ഔര്‍ കഭി പാര്‍...', 'കജ്‌റ മൊഹബ്ബത് വാല...' തുടങ്ങിയ ഹിറ്റ്  ഗാനങ്ങൾ  ഇവരെ പ്രശസ്തിയിലെക്കുയർത്തി.
1919 ഏപ്രില്‍ 14ന് പഞ്ചാബിലെ അമൃതസറില്‍  ജനിച്ചു.  പെഷവാര്‍ റേഡിയോയിലൂടെ 1947 കാലഖട്ടത്തിൽ ഷംഷാദ്  പാടിത്തുടങ്ങി. 15 രൂപയാണ് ഒരു പാട്ടിന് ആദ്യകാലത്ത് അവര്‍ക്ക് പ്രതിഫലമായി കിട്ടിയിരുന്നത്. 

നൗഷാദ് അലിയും, ഒ.പി നയ്യാരുമാണ് അവരുടെ ശബ്ദം തങ്ങളുടെ ഗാനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ക്ലാസിക് ചിത്രമായ മുഗള്‍ ഇ കസമിലെ 'തേരി മെഹ്ഫില്‍ മേന്‍ കിസ്മത് എന്ന ഗാനം പാടിയത് ഷംഷാദ് ബീഗമാണ്. കഹീന്‍ പേ നിഗാഹേന്‍ കഹീന്‍ പേ നിഷാന, ബുജ് മേര ക്യ നാം രേ, സയാന്‍ ദില്‍ മേന്‍ ആന രേ, ലേകേ പെഹ് ല  പെഹ് ല  പ്യാര്‍, ചോദ് ബാബൂള്‍ കാ ഘര്‍ തുടങ്ങി ഹിറ്റ് ഗാനങ്ങൾക്ക്‌  അവര്‍ ശബ്ദം നല്കി. ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകളെ പുരസ്കരിച്ച്  2009ല്‍ ഒ.പി. നയ്യാര്‍ അവാര്‍ഡ് ബീഗത്തിന് നല്‍കി.
50 കളിലും 60 കളിലും അവര്‍ പാടിയ പല ഹിറ്റ് ഗാനങ്ങളും ഇപ്പോൾ സംഗീതസംവിധായകര്‍ റീമിക്‌സ് ചെയ്ത് പുറത്തിറക്കുന്നുണ്ട്.

No comments:

Post a Comment

Top News

Labour India