BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday 19 March 2013

ദേശീയ ചലച്ചിത്ര പുരസ്‌കാരം 2013

ഇര്‍ഫാന്‍ ഖാനും വിക്രം ഗോഖലെയും 
 2013 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  തിഗ്മാന്‍ഷു ധൂലിയ സംവിധാനം ചെയ്ത 'പാന്‍ സിങ് തോമറാ'ണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയമികവിന് ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള പുരസ്‌കാരം മറാഠി നടന്‍ വിക്രം ഗോഖലെയുമായി പങ്കുവെച്ചു. മറാഠി ചിത്രമായ 'അനുമതി'യാണ് ഗോഖലെയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
 
 ഉഷായാദവ്
 'ധാഗ്' എന്ന മറാഠി ചിത്രത്തിലെ അഭിനയമികവിന്  മറാഠി താരം ഉഷായാദവ്  മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 'ധാഗി'ന്റെ സംവിധായകന്‍ ശിവാജി ലോട്ടന്‍ പാട്ടീലാണ് മികച്ച സംവിധായകന്‍.
മലയാള സിനിമയ്ക്ക്  തിളക്കം 
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പതിനഞ്ചെണ്ണം കരസ്ഥമാക്കി മലയാളം തിളങ്ങി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടല്‍' മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. 'സെല്ലുലോയ്ഡ്' ആണ് മികച്ച മലയാള ചിത്രം.
കല്പന
കല്പനയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. തിലകനും ലാലിനും പ്രത്യേക പരാമര്‍ശമുണ്ട്. സിദ്ധാര്‍ഥ് ശിവയാണ് മികച്ച് നവാഗത സംവിധായകന്‍.
 'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിലൂടെ കല്പന മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. 'വിക്കി ഡോണറി'ലെ അഭിനയത്തിന് ഹിന്ദി നിടി ഡോളി അലുവാലിയയ്ക്കും ഇതേപുരസ്‌കാരം ലഭിച്ചു.

 തിലകനും ലാലും 
 'ഒഴിമുറി'യിലെ അസാമാന്യ പ്രകടനം ലാലിനെയും 'ഉസ്താദ് ഹോട്ടലി'ലെ അഭിനയ മികവ് തിലകനെയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരാക്കി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം 'ഉസ്താദ് ഹോട്ടലും' ഹിന്ദി ചിത്രമായ 'വിക്കി ഡോണറും' പങ്കുവെച്ചു.
'ഉസ്താദ് ഹോട്ടലി'ന് ഹൃദയസ്പര്‍ശിയായ സംഭാഷണം രചിച്ച അഞ്ജലി മേനോനാണ് മികച്ച സംഭാഷണത്തിനുള്ള പുരസ്‌കാരം. ബാബു തിരുവല്ല സംവിധാനം ചെയ്ത 'തനിച്ചല്ല ഞാന്‍' ദേശീയോദ്ഗ്രഥന ചിത്രമായി. രഞ്ജിത് സംവിധാനം ചെയ്ത 'സ്പിരിറ്റാ'ണ് സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം. '101 ചോദ്യങ്ങള്‍' എന്ന ചിത്രമൊരുക്കിയാണ് സിദ്ധാര്‍ഥ് ശിവ മികച്ച നവാഗത സംവിധായകനായത്. 'ചിറ്റഗോങ്' എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകന്‍ ബദാബദ്ര പെയ്‌നും ഇതേ പുരസ്‌കാരം ലഭിച്ചു. '101 ചോദ്യങ്ങളി'ല്‍ അഭിനയിച്ച മിനോണാണ് മികച്ച ബാലതാരം. ബിജിബാലിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം. 'കളിയച്ഛന്‍' എന്ന സിനിമയുടെ പശ്ചാത്തല സംഗീതമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ജോഷി മാത്യു സംവിധാനം ചെയ്ത 'ബ്ലാക് ഫോറസ്റ്റാ'ണ് പരിസ്ഥിതി പ്രാധാന്യമുള്ള ചിത്രം. തത്സമയ ശബ്ദലേഖനത്തിന് എസ്. രാധാകൃഷ്ണന്‍ (അന്നയും റസൂലും) പുരസ്‌കാരം നേടി. കച്ഛി ഭാഷാ ചിത്രമായ 'ദോ ദിന്‍ കാ മേള'യുടെ ശബ്ദ ലേഖനം നിര്‍വഹിച്ച മലയാളിയായ എം. ഹരികുമാറിനും അവാര്‍ഡുണ്ട്. ശബ്ദമിശ്രണവുമായി ബന്ധപ്പെട്ട പുരസ്‌കാരത്തിന് മലയാളികളായ സിനോയ് ജോസഫ്, ശ്രീജേഷ് നായര്‍ എന്നിവര്‍ പുരസ്‌കാരം നേടി. ഹിന്ദി ചിത്രമായ 'ഗാങ്‌സ് ഓഫ് വസേയ്പുര്‍'ആണ് അലോക് ഡേയ്‌ക്കൊപ്പം ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഉണ്ണി വിജയന്‍ സംവിധാനം ചെയ്ത 'ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്' ആണ് മികച്ച ഇംഗ്ലീഷ് ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാള സിനിമ അംഗീകാരം നേടി. ബാബു കാമ്പ്രത്തിന്റെ 'ബിഹൈന്‍ഡ് ദ മിസ്റ്റി'നാണ് സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ്. പി.എസ്. രാധാകൃഷ്ണനാണ് മികച്ച നിരൂപകന്‍.
തിരക്കഥാകൃത്ത് -സുജോയ് ഘോഷ് (കഹാനി), അവലംബിത തിരക്കഥാകൃത്ത് -ഭാവേഷ് മണ്ഡാലിയ, ഉമേഷ് ശുക്ല (ഒ.എം.ജി. ഓ മൈ ഗോഡ്), ഗായകന്‍-ശങ്കര്‍ മഹാദേവന്‍ ( ചിറ്റഗോങ്), ഗായിക-ആരതി അങ്ക്‌ലേക്കര്‍ ടികേകര്‍ (സംഹിത), ഗാനരചയിതാവ്-പര്‍സൂന്‍ ജോഷി (ചിറ്റഗോങ്), സംഗീത സംവിധായകന്‍-ശൈലേന്ദര്‍ ബാര്‍വെ (സംഹിത), നൃത്തസംവിധാനം- പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (വിശ്വരൂപം), ഛായാഗ്രാഹകന്‍ സുധീര്‍ പള്‍സാനെ (കോ:യാദ്), കുട്ടികളുടെ ചിത്രം -ദേഖ് ഇന്ത്യന്‍ സര്‍ക്കസ്, ആനിമേഷന്‍ ചിത്രം-ഡല്‍ഹി സഫാരി,
72 ചിത്രങ്ങൾ പുരസ്‌കാരത്തിനുള്ള അന്തിമ മത്സരത്തിൽ മാറ്റുരച്ചു. ബാസു ചാറ്റര്‍ജിയായിരുന്നു  ജൂറി അധ്യക്ഷന്‍.

No comments:

Post a Comment

Top News

Labour India